കുട്ടനാടന്‍ ജലാശയങ്ങളില്‍ ആമകള്‍ ചത്തൊടുങ്ങുന്നു,ആമകള്‍ക്കുണ്ടാകുന്ന അഞ്ജാതരോഗം പടരുന്നത് ആശങ്കയ്ക്ക് ഇടവരുത്തുന്നുണ്ട്.. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 16, 2018

കുട്ടനാടന്‍ ജലാശയങ്ങളില്‍ ആമകള്‍ ചത്തൊടുങ്ങുന്നു,ആമകള്‍ക്കുണ്ടാകുന്ന അഞ്ജാതരോഗം പടരുന്നത് ആശങ്കയ്ക്ക് ഇടവരുത്തുന്നുണ്ട്..

https://www.hubstore.in/

കുട്ടനാടന്‍ ജലാശയങ്ങളില്‍ ആമകള്‍ ചത്തൊടുങ്ങുന്നു. ഒരു ഇടവേളക്കുശേഷമാണ് ഇപ്പോള്‍ നൂറ്റാണ്ടുകളോളം ആയുസുള്ള ആമകള്‍ ചത്തൊടുങ്ങുന്നത്. ഇന്ന് ഈ ആമ ഇറച്ചി പടിക്ക് പുറത്താകുന്നു. ആമകളില്‍ ബാധിച്ച അജ്ഞാത രോഗമാണ് ആമ ഇറച്ചി പുറത്താകുന്നതിന്റെ പ്രധാന കാരണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ആമപിടുത്തവും വിപണനവും നടക്കുന്നത്.കരയാമ, വെളുത്താമ എന്നീ രണ്ട് തരത്തിലുള്ള ആമകളാണ് ഇവിടെ സുലഭമായി ലഭിക്കുന്നത്.

കുളങ്ങളിലോ, പാടശേഖരങ്ങളിലോ വെള്ളത്തിന്റെ സാമീപ്യമുള്ള സ്ഥലങ്ങളിലോ ആണ് വന്യജീവിയുടെ പട്ടികയില്‍പ്പെടുന്ന ഉരഗവര്‍ഗത്തില്‍പ്പെട്ട ആമകളെ കണ്ടുവരുന്നത്. ആമകള്‍ക്കുണ്ടാകുന്ന അഞ്ജാതരോഗം കുട്ടനാട് അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ പടരുന്നത് ആശങ്കയ്ക്ക് ഇടവരുത്തുന്നുണ്ട്.ആമയിറച്ചി കഴിച്ച ഇതരജീവികള്‍ ചത്ത് വീണതും ജനങ്ങളില്‍ ഭീതിപരത്തുന്നുണ്ട്.

ഈ ആഴ്ചകളിലാണ് ചെറുതന, പള്ളിപ്പാട്, വീയപുരം നിരണം, എടത്വ ,തലവടി, നീരേറ്റുപുറം, തകഴി എന്നിവിടങ്ങളില്‍ നിത്യേനയെന്നോണം നിരവധി ആമകള്‍ ചത്തൊടുങ്ങിയത്.കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മാരാരിക്കുളം വടക്ക് പഞ്ചായത്തിലും കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലുമാണ് ഏറ്റവും കൂടുതല്‍ ആമകള്‍ ചത്തുപൊങ്ങിയത്.

ഈ പ്രദേശങ്ങളില്‍ ജന്തുശാസ്ത്ര വിദ്യാര്‍ഥികളുടേയും പ്രകൃതി സ്‌നേഹികളുടേയും സഹായത്തോടെ ഫീല്‍ഡ് സര്‍വേയും കൂടാതെ മൃഗസംരക്ഷണ വകുപ്പിന്റെ അനുവാദത്തോടെ മൃഗ ഡോക്ടര്‍മാരും പഠനങ്ങള്‍ക്ക് സ്വയം തയ്യാറായി വന്നിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കഞ്ഞിക്കുഴിയിലെ കണ്ണര്‍കാട് നിന്നു കണ്ടെത്തിയ രോഗം ബാധിച്ച രണ്ട് ആമകളില്‍ ഒന്ന് നിരീക്ഷണത്തിലിരിക്കെ ചത്തിരുന്നു. എന്നാല്‍ ആമയെ ശീതീകരിക്കാതെ തിരുവല്ല വരെ കൊണ്ടുപോയതാണ് കൂടുതല്‍ അഴുകി പോകാന്‍ കാരണം.

മാംസം അഴുകാത്ത നിലയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു എത്തിക്കാന്‍ ജില്ലാ വനംവകുപ്പിന് സാധിച്ചില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ആമകള്‍ ചത്തു അഴുകിയ ശേഷമാണ് മരണ വിവരം നാട്ടുകാര്‍ അറിയുന്നത്. എന്നാല്‍ അഴുകിയ ആമയെ പരിശോധനയ്ക്ക് അയയ്ക്കാന്‍ സാധിക്കില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നത്.

ജലാശയങ്ങളിലെ മലിനീകരണമാണ് ആമകള്‍ക്ക് രോഗം ബാധിക്കാന്‍ കാരണമെന്നും വിവരമുണ്ട്. എന്നാല്‍ ശുദ്ധജലത്തിലും ആമകള്‍ ചത്തു പൊങ്ങുന്നതും നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു. വംശനാശഭീഷണി നേരിടുന്ന ആമകളെ സംരക്ഷിക്കാനും രോഗകാരണം എന്തെന്നറിയുന്നതിനും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ച്‌ ജനങ്ങളുടെ ഭീതി അകത്തണമെന്ന ആവശ്യം ശക്തമാകുകയാണ് .

The post കുട്ടനാടന്‍ ജലാശയങ്ങളില്‍ ആമകള്‍ ചത്തൊടുങ്ങുന്നു,ആമകള്‍ക്കുണ്ടാകുന്ന അഞ്ജാതരോഗം പടരുന്നത് ആശങ്കയ്ക്ക് ഇടവരുത്തുന്നുണ്ട്.. appeared first on FUTURELINE.

No comments:

Post a Comment

Pages