സിനിമ പോലുള്ള ഇടങ്ങളില്‍ തൊഴിലെടുക്കുന്ന സ്വതന്ത്രരായ പെണ്‍ക്കുട്ടികളെ ‘പോക്ക് കേസാ’യാണ് സെറ്റിലുള്ളവര്‍ കാണുന്നത് .. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, October 14, 2018

സിനിമ പോലുള്ള ഇടങ്ങളില്‍ തൊഴിലെടുക്കുന്ന സ്വതന്ത്രരായ പെണ്‍ക്കുട്ടികളെ ‘പോക്ക് കേസാ’യാണ് സെറ്റിലുള്ളവര്‍ കാണുന്നത് ..


https://www.hubstore.in/

മീ ടൂ വെളിപ്പെടുത്തലുമായി മലയാള സിനിമയിലെ സഹസംവിധായികയും മാധ്യമപ്രവര്‍ത്തകയുമായ അനു ചന്ദ്ര.  ഒരു സിനിമയുടെ അസോസിയേറ്റ് ഡയറക്ടറില്‍ നിന്നാണ് തനിക്ക് ദുരനുഭവം നേരിട്ടതെന്ന് അനു ചന്ദ്ര വ്യക്തമാക്കുന്നു.അസോസിയേറ്റ് ഡയറക്ടര്‍ കൂടെക്കിടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് യുവതി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് യുവതിയുടെ തുറന്നുപറച്ചില്‍. സംഭവത്തിന്റെ ആഘാതത്തില്‍ രണ്ട് വര്‍ഷത്തോളം സിനിമാ മേഖലയില്‍ ജോലിക്ക് പോകാന്‍ കഴിഞ്ഞില്ലെന്നും യുവതി പറഞ്ഞു.

സിനിമാ സെറ്റിലെ സാങ്കേതിക പ്രവര്‍ത്തകരില്‍ നിന്നും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും യുവതി പറയുന്നു. സിനിമ പോലുള്ള ഇടങ്ങളില്‍ തൊഴിലെടുക്കുന്ന സ്വതന്ത്രരായ പെണ്‍ക്കുട്ടികളെ ‘പോക്ക് കേസാ’യാണ് സെറ്റിലുള്ളവര്‍ കാണുന്നതെന്നും അനു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാനാദ്യമായി സിനിമയില്‍ അസിസ്റ്റന്റ് ആയി എത്തുന്നത് 20 വയസ്സില്‍ ആണ്. സ്വജനപക്ഷപാതവും, പുരുഷാധിപത്യവും അല്‍പം കൂടിയ ഒരു മേഖലയിലെ, ടെക്‌നീഷന്‍ വിഭാഗത്തിലെ (ആ സിനിമയുടെ) ഏക പെണ്‍കുട്ടി അന്നു ഞാനായിരുന്നു. തുടര്‍ന്നും ചില വര്‍ക്കുകള്‍ ഞാന്‍ ചെയ്തു. എന്റെ ഓര്‍മ്മയില്‍ അണിയറയില്‍ സ്ത്രീ സാന്നിധ്യം നന്നെ കുറവായിരുന്നു അവിടങ്ങളിലെല്ലാം.

അത്തരമൊരു ഇടത്തിലേക്ക് എത്തപ്പെടുന്ന സ്വതന്ത്രരായ പെണ്‍കുട്ടികള്‍/സ്ത്രീകള്‍ അളക്കപ്പെടുന്നതും നിര്‍വചിക്കപ്പെടുന്നതും അവരിലേക്ക് സമീപിക്കപ്പെടുന്നതും ‘പോക്ക്‌കേസ്’ എന്ന ധാരണയുടെ പുറത്താണ് എന്ന് അനുഭവങ്ങളില്‍നിന്ന് അറിഞ്ഞ ആളാണ് ഞാന്‍. പലപ്പോഴും ഏറ്റവും താഴ്ന്ന സെക്ഷനായ യൂണിറ്റിലെ ചില തൊഴിലാളികള്‍ പോലും ശരീരം പറ്റാനായി ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്നത് കണ്ടിട്ടുമുണ്ട്, അറിഞ്ഞിട്ടുമുണ്ട്.

പിന്നീട് ഒരു വര്‍ക്കിന് ചെന്ന സമയത്ത് ചിത്രത്തിലെ അസോസിയേറ്റ് പറയുന്നു, ഇന്ന് രാത്രി ഇവിടെ തന്റെ കൂടെ കിടക്കൂ എന്ന്. ഒരു ടെക്‌നീഷ്യനില്‍ നിന്ന് എത്ര പെട്ടെന്നാണ് ഞാന്‍ ഒരു ജനനേന്ദ്രിയമായത് എന്ന തിരിച്ചറിവിലെ പകപ്പില്‍ പോലും പതര്‍ച്ച കാണിക്കാതെ തന്നെ ഞാന്‍ അയാളെ രൂക്ഷമായി നോക്കി. അയാള്‍ ഒന്നും പറയാതെ തലകുനിച്ചു. അമര്‍ഷത്തോടെ മുറിയുടെ വാതില്‍ വലിച്ചടച്ചു ഞാനിറങ്ങി പോയതിനുശേഷം രണ്ടുവര്‍ഷത്തോളം അയാളുടെ ആ ചോദ്യത്തിന്റെ അവസ്ഥത എന്നില്‍ തികട്ടി വരികയും മറ്റൊരു വര്‍ക്കിലേക്ക് പോകുവാന്‍ ധൈര്യപ്പെടാത്തവള്‍ ആയിത്തീരുകയും ചെയ്തു.

അങ്ങനെ രണ്ടു വര്‍ഷത്തോളം വന്ന വര്‍ക്കുകള്‍ എല്ലാം തട്ടിമാറ്റി ഒരു ഭയപ്പാടോടെ ഞാന്‍ ഒളിച്ചിരുന്നു.സാമൂഹിക യാഥാര്‍ഥ്യത്തിന്റെ സകല കാര്‍ക്കശ്യത്തോടെയും നിലനില്‍ക്കുന്ന ഒരു മേഖലയായിട്ടെ അതിനെ അപ്പോഴൊക്കെയും ഞാന്‍ കണ്ടുള്ളൂ. എനിക്കതേ സാധിക്കുമായിരുന്നുള്ളൂ. ആ 2 വര്‍ഷത്തില്‍ എന്നില്‍ ഉരുതിരിഞ്ഞ ഒരു ആര്‍ജവത്തിന്റെ പുറത്ത് ഞാന്‍ വീണ്ടും അസിസ്റ്റന്റ് ആകാന്‍ തീരുമാനിച്ചു, അസിസ്റ്റന്റ് ആവുകയും ചെയ്തു.

ഒരുത്തനെയും പേടിക്കാതെ ഞാനെന്റെ തൊഴില്‍ ആസ്വദിച്ചു തന്നെ ചെയ്തു. അപ്പോഴുള്ള എന്റെ ഉള്ളിലെ ആര്‍ജ്ജവം എന്തായിരുന്നുവെന്ന് അറിയാമോ.. ഏതെങ്കിലും ഒരുത്തന്‍ ശരീരത്തില്‍ നോട്ടത്തിന്റെ ആണ്‍ കൂത്തുമായി വന്നാല്‍ പോടാ മൈരേ എന്നു വിളിക്കാനുള്ള തന്റേടം. അത് കേട്ടാല്‍ തല കുനിയ്ക്കാവുന്ന അത്രയോക്കെയെ ഉള്ളൂ ഇവന്മാരുടെ കാമവെറി. (ഇനീപ്പം അതിന്റെ പേരില്‍ സിനിമ പോവുകയാണെങ്കില്‍ അങ്ങ് പോട്ടെന്ന് വയ്ക്കും)

 


No comments:

Post a Comment

Pages